Saturday, September 10, 2011

മടക്കം

എന്തിനെന്നെ നീ കണ്‍പൊത്തി .....
പാര്ത്തോരിരുട്ടില്‍ തന്നോരി "കാഴ്ച്ചകള്‍"
കണ്കെട്ടോ , കപടമോ എനിക്കുഏകിയ നവയുഗ വിശ്വസപ്രത്യക്ഷമോ .??

നടന്നു ഞാന്‍ ഏറെ മുന്നേറിയെന്നൂറിച്ചിരിച്ചു കൊണ്ടകമേ...
നൂറ്റാണ്ടുകള്‍ പിന്നിട്ടോരാ ഗര്തങ്ങളെന്നോതിത്തന്നൊരാ....
നവയുഗ സംക്രമ വിപ്ലവത്തിടംബേറ്റിപ്പോകയായ് .. ....

പൂണൂല്‍ പൊട്ടിചെറിഞെലറി അംബലം വേണ്ടിനി...
കല്പ്പിച്ചോരാഡ്യന്‍ , മനയ്ക്കലെ തമ്പുരാന്‍ ..
പിന്‍ പറ്റി ഞാനങ്ങു കാര്‍ക്കിച്ചു തുപ്പി,...
അമ്പലമുറ്റത്തു ആദ്യാക്ഷരി, "പുരോഗതി "....

മുമ്പേ നടന്നു ഞാന്‍ തള്ളി പറഞ്ഞു കൊണ്ടന്നായുഗങ്ങളെ ,
എന്റെ പൂരിവികരെ.
മുന്‍കാല പ്രബല്യമോടെ ഞാന്‍ ശിക്ഷ്ച്ചു ,
ഊട്ടാതിരുന്നു , അവര്‍ അത്താഴ പഷ്ണിയായ്...

എള്ളും ബലിച്ചോറും ഇല്ലാതെ ആകി ഞാന്‍
ഇന്നിന്റെ ന്യായം നടപ്പാക്കി വിപ്ലവം !!
നീട്ടിയാ ദര്ഭയില്‍ ചായം പിടിപ്പിച്ചു ....
കോട്ടിയ രൂപം വരച്ചു കൊത്തി പോയി ,

പാരാകെ പാടി പുകഴ്ത്തി സമ്മാനിച്ചവര്‍ ...
നാരായവേരും പിഴുതു തുന്നിച്ച "പട്ടാടയും"
എന്‍ വഴിത്താരയില്‍ മണ്‍ചിമിഴ്വെട്ടമെന്നോ.
കരുതിയ കൈകള്‍ ചുഴറ്റികൊണ്ടെന്നെ ...
അരക്കില്ലമുള്ളിലോതുക്കി നീ എന്നെ ഇരിയ്ക്ക പിന്ണ്ടമായ് തള്ളിയോ ??
.
ഇന്നീ രണാഗണ ഭൂവില്‍ എനിക്കിതാ ...
ഇല്ലൊരു ദൈവവും , പഠിച്ച പാഷാണവും.
ആരോ വലിക്കുന്ന പാവകള്‍ ആടുമീ....
നാടകശാലയില്‍ കോലങ്ങള്‍ ചുറ്റിലും ...

കാണുന്നു ഞാന്‍ ഇനിന്നാരുമാല്ലാതെയായ് .....
മറ്റൊരു ദ്രോണരായ് ഈ രംഗ ഭൂവിതില്‍ ...
അന്നാ ഗുരുവിനെ നിരായുധനക്കുവാന്‍
ധര്മിഷ്ഠനായ യുധിഷ്ഠിരന്‍ പോലുമേ...
ചെമ്മേ പറഞ്ഞുപോയ് പൊയ്കഥ ,....... ,
പണ്ട് ഞാന്‍ കേട്ടൊരു ""ചിത്രകള്ളകഥ""


എന്നിട്ടുമെന്തേ ഇന്ന് നീ എന്നോട് കല്‍പ്പിച്ചു ....
പോകാന്‍ തിരിച്ചൊരു കാദം പുറകിലായ്
ഇന്നത്തെ ദൈവം നിനക്ക് ചാര്‍ച്ചക്കാരന്‍.....
അങ്ങ് പുറമ്പോക്കില്‍ എന്റെ വിശ്വാസവും ...!!!

തള്ളി പറഞ്ഞു ഞാന്‍ എന്റെ ആകാശവും ,
പങ്കിട്ടു തന്നു ഞാന്‍ എന്റെ ഈ ഭൂമിയും
എന്നിട്ടുമെന്തേ നീ എന്നോട് ചൊല്ലുന്നു .....
കാടു ഏറി പോകുവാന്‍ കാനനം പൂകുവാന്‍ ??????

എങ്ങോട്ടിനി പോക്കാന്‍ എന്ന് ഞാന്‍ പാര്‍ക്കുകില്‍.....
എന്നോടുരയുന്നു പോകു നീ ഖജുരാഹോ !!
നഷ്ട വിശ്വാസത്തിന്‍ പാതാള സീമയില്‍ പോയിടാം
വീണ്ടുമത് എത്തിപ്പിടിച്ചിടാം ...... !!!!

വറുതി

എവിടെ എന്‍ അക്ഷരം എവിടെ എന്‍ പദങ്ങള്‍
എവിടെ തിരയുവാന്‍ പിന്നിട്ട സര്‍ഗ്ഗസീമകള്‍
പ്രജ്ഞയില്‍ മിന്നല്‍ പിണരുകള്‍ കെട്ടൊടുങ്ങിയ
ചിതയില്‍ കരികട്ടയായ് ആറി തണുത്തു പോയ്‌
നഷ്ടമായെന്‍ കൈ അക്ഷരം കീബോര്‍ഡില്‍
വട്ടത്തില്‍ ഉരുട്ടി എഴുതാന്‍ ആവതില്ലെന്‍ വിരലിനു
തപ്ത ബാഷ്പ്പതിന്‍ ശ്യാമാംബരം പെയ്തൊഴിയാതെ
മുഗ്ദ്ധമാം മൌനത്തില്‍ തപ്പസ്സിരിക്കുന്നു .